Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും നേരിടുന്ന രാജ്യത്ത് ആശ്വാസവുമായി പോക്കറ്റ് വെൻറിലേറ്റർ കണ്ടുപിടിച്ച് ഡോ. രാമേന്ദ്ര ലാൽ മുഖർജി. ഗുരുതരമായ സാഹചര്യത്തിൽ രോഗികൾക്ക് വൈദ്യസഹായം ലഭിക്കുന്നതുവരെ ഇവ ഉപയോഗിക്കാനാകുമെന്ന് ഇദ്ദേഹം പറയുന്നു.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പോക്കറ്റ് വെൻറിലേറ്റർ നിർമിച്ചാലോ എന്ന ആലോചന ഉടലെടുത്തതെന്ന് രാമേന്ദ്ര ലാൽ മുഖർജി ഇടിവി ഭാരതിനോട് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിൻറെ ഓക്‌സിജൻ ലെവൽ 88 ആയി കുറയുകയും ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്‌തിരുന്നു.കൊവിഡിൽ നിന്ന് രോഗമുക്തി നേടിയെങ്കിലും മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതിനെ തുടർന്നാണ് പോക്കറ്റ് വെൻറിലേറ്റർ നിർമിക്കാൻ തീരുമാനിച്ചത്.തീരുമാനം എടുത്തതിന് പിന്നാലെ 20 ദിവസത്തിനുള്ളിൽ രൂപരേഖ തയ്യാറാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഉപകരണത്തിന് രണ്ട് യൂണിറ്റുകളുണ്ട്. ഒരു യൂണിറ്റ് ബാറ്ററിയുടേതാണ്. മറ്റൊന്ന് വെൻറിലേറ്ററിൻറേതും. അതാണ് മാസ്‌കിൽ ഘടിപ്പിക്കുന്നത്. അതിലെ ഒരു ബട്ടൺ അമർത്തിയാൽ വെൻറിലേറ്ററിൻറെ പ്രവർത്തനം ആരംഭിക്കും.കൊവിഡ് ബാധിച്ചവരിൽ ശ്വസന പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഇത് പ്രയോജനപ്പെടും. ഇതിന് പാറ്റൻറിനായി അപേക്ഷിച്ചിരിക്കുകയാണെന്നും ഇലക്‌ട്രോണിക് എഞ്ചിനീയറായ രാമേന്ദ്രലാൽ മുഖർജി പറയുന്നു.