Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചെറു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന മിക്കവരും ടീ ഷോപ്പുകളും കോഫി ഷോപ്പുകളും ഒക്കെ തുടങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കാറുണ്ട്. എളുപ്പത്തിൽ തുടങ്ങാനും വിജയിപ്പിക്കാനും കഴിയുമെന്ന കാരണത്താൽ ആണിത്. എന്നാൽ ടീ ഷോപ്പ് തുടങ്ങി വിജയിച്ചവരും പരാജയപ്പെട്ടവരുമൊക്കെ നിരവധി. എങ്കിലും മിക്ക ചായക്കടകളും അത് തുടങ്ങിയവര്‍ക്ക് വരുമാനം നൽകിയിട്ടുണ്ട്. വെള്ളം കഴിഞ്ഞാൽ പിന്നെ ഏറ്റവും ആവശ്യക്കാരുള്ള പാനീയം ചായയാണല്ലോ? ഒരു ലേഡീസ് ഹോസ്റ്റലിൻെറ അടുത്ത് കിടിലൻ ചായക്കട അങ്ങ് തുടങ്ങിയാലോ? പെൺകുട്ടികൾക്ക് ചായ ഇഷ്ടപ്പെട്ടാൽ സംരംഭം എപ്പം ക്ലിക്കായി എന്ന് ചോദിച്ചാൽ മതി. ഇങ്ങനെ പെൺകുട്ടികൾക്ക് ചായ നൽകി തുടങ്ങി 100 കോടി രൂപയിലേക്ക് ബിസിനസ് എത്തിച്ച രണ്ട് ചെറുപ്പക്കാരുണ്ട് നമ്മുടെ രാജ്യത്ത്.

ഓരോ മുക്കിനും മൂലയ്ക്കും ഒക്കെ ചായക്കടകൾ ഉണ്ടെങ്കിലും എല്ലാം ചായക്കടകളിലും തിരക്കുമുണ്ടാകും. കോളേജ് കുട്ടികളും ജോലിക്കാരും വഴി യാത്രികരും ഒക്കെ നല്ലൊരു ചായ കുടിക്കാൻ ആയി എന്നും പണം മുടക്കാറുണ്ട്. ഇൻഡോറിൽ ഉൾപ്പെടെ ചായക്കുള്ള ഈ ഡിമാൻഡ് ആണ് 22-ാം വയസിൽ ടീ ഷോപ്പ് തുടങ്ങാൻ രണ്ട് കൂട്ടുകാരെ പ്രേരിപ്പിക്കുന്നത്. അഭിനവ് ദുബെ, ആനന്ദ് നായക് എന്നീ മിത്രങ്ങൾ ചേര്‍ന്ന് സാഹസികമായി ആണ് പഠനമൊക്കെയുപേക്ഷിച്ച് സംരംഭം തുടങ്ങുന്നത്.2016-ൽ ആയിരുന്നു ഇത്.

നല്ല മുതൽ മുടക്കൊടെ ഒരു ലേഡീസ് ഹോസ്റ്റലിന് അരികെയായിരുന്നു സംരംഭം. ചായി സുട്ട ബാര്‍ എന്ന വ്യത്യസ്തമായൊരു പേരും നൽകി. 10 രൂപ വിലയിൽ വ്യത്യസ്തത തരം ചായകൾ ഉപഭോക്താക്കൾക്കായി ലഭ്യമാക്കി. രണ്ട് പേര്‍ക്കും ധാരാളം സുഹൃത്തുക്കൾ ഉള്ളതിനാൽ ഇവരെല്ലാം കടയിൽ ചായ കുടിക്കാനെത്തി. പിന്നീട് ഇവരുടെ സുഹൃത്തുക്കളും. എന്തായാലും പിന്നീട് ഇരുവര്‍ക്കും തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.ആദ്യ ഔട്ട്ലെറ്റിൽ കിടിലൻ വിൽപ്പനയും നടന്നതോടെ ഈ സംരംഭകര്‍ ബിസിനസും വ്യാപിപ്പിച്ചു. ചെറു നഗരങ്ങളിൽ കിടിലൽ ചായി സുട്ട ബാര്‍ ഔട്ട്ലറ്റുകൾ. മണ്ണു കൊണ്ട് നിര്‍മിച്ച ചായക്കപ്പുകളിൽ ആയിരുന്നു ചായ വിതരണം. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പയറ്റിയ പുതിയ തന്ത്രങ്ങളിൽ ഒന്നായിരുന്നു ഇത്. സംഭവം ചായ വിൽപ്പനയാണെങ്കിലും ഇതിനായി കൊണ്ടുവന്ന പുതിയ രീതികൾ ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിച്ചു. വേഗത്തിൽ തന്നെ ഫ്രാഞ്ചൈസി മോഡൽ ഔട്ട്ലെറ്റുകളും തുടങ്ങി.

ഇപ്പോൾ സംരംഭത്തിൻെറ 200 ഔട്ട്ലെറ്റുകളിൽ 195 ഔട്ട്ലെറ്റുകളും ഫ്രാഞ്ചൈസി മോഡൽ തന്നെയാണ്. തുടക്കത്തിൽ 10 രൂപക്കായിരുന്നു ചായ വിൽപ്പന എങ്കിൽ ഇപ്പോൾ 10 രൂപ മുതൽ 120 രൂപ വരെ വിലയുള്ള വ്യത്യസ്ത ചായ വൈവിധ്യങ്ങളുണ്ട്. ചോക്ലേറ്റ് ചായ, മസാല ചായ, ഏലാച്ചി ചായ തുടങ്ങിയ വൈവിധ്യങ്ങൾ. 500-ഓളം കളിമൺ പാത്ര നിര്‍മാതാക്കളിൽ നിന്നായി ദിവസേന മൂന്ന് ലക്ഷം ചായക്കപ്പുകൾ വീതം വാങ്ങുന്നുണ്ട്. ഇത് ഇവര്‍ക്കും വരുമാനം നൽകുന്നു.

ലോകമെമ്പാടും ചായ രുചി വിളമ്പാൻ ലക്ഷ്യമിടുന്ന ചായ് സുട്ടബാറിന് ഇപ്പോൾ മൂന്ന് രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. 200-ഓളം ഔട്ട്ലെറ്റുകൾ ഉള്ള കമ്പനി ഒരു ദേശീയ ബ്രാൻഡ് ആണിപ്പോൾ. സാൻഡ്‌വിച്ചുകൾ, പാസ്ത, നൂഡിൽസ്, ബർഗറുകൾ തുടങ്ങിയ ഭക്ഷണസാധനങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ചായ തന്നെയാണ് ഏറ്റവുമധിതം വിൽക്കുന്നത്. ഇൻഡോറിലെ മാസ്റ്റർ കിച്ചണിനൊപ്പം മികച്ച വിതരണ ശൃംഖല കമ്പനിക്കുണ്ട്, ഉത്പന്നങ്ങളുടെ ചേരുവകൾ എല്ലാം പ്രാദേശികമായി ശേഖരിക്കുന്നവയാണ്.

എല്ലാ ഔട്ട്‌ലെറ്റുകളിൽ നിന്നുമുള്ള മൊത്തം വിൽപ്പന 100 കോടി രൂപയാണെന്ന് അധികൃതര്‍ പറയുന്നു. ദുബായിലും ഒമാനിലും ഔട്ട്ലെറ്റുണ്ട്. ഇന്ത്യക്കാര്‍ മാത്രമല്ല ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമൊക്കെയുള്ളവരുമുണ്ട് ചായ് സുട്ടയുടെ ആരാധകരായി. കൂടുതൽ വിദേശ രാജ്യങ്ങളിൽ കൂടെ പ്രവര്‍ത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം യുഎസ്. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് ലക്ഷ്യമിടുന്നത്.

 

 

Readers Comment

Add a Comment