Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് സ്വർണാഭരണ വിൽപ്പനക്കാർ ഒൻപത് മാസത്തെ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ടാണ് ഈയാഴ്ച നൽകിയത്. ഔൺസിന് 12 ഡോളർ വരെയാണ് വിലയിളവ്. തൊട്ടുമുൻപത്തെയാഴ്ച ഇത് 10 ഡോളറായിരുന്നുവെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സെപ്തംബർ രണ്ടാം വാരത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയർന്ന വിലയിളവാണിത്.
സ്വർണവിലയിൽ നിലവിൽ 10.75 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സ്വർണക്കടകൾ തുറക്കാൻ അനുമതി നൽകിയതോടെ റീടെയ്ൽ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അടുത്ത സാമ്പത്തിക വർഷത്തിൽ സ്വർണ വ്യാപാരം 1855 ഡോളറിനും 1920 ഡോളറിനും ഇടയിലാവും നടക്കുകയെന്നാണ് ഈ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധരുടെ വിലയിരുത്തൽ. സ്വർണവിലയിൽ നിലവിൽ 10.75 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി സ്വർണക്കടകൾ തുറക്കാൻ അനുമതി നൽകിയതോടെ റീടെയ്ൽ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷത്തിൽ സ്വർണ വ്യാപാരം 1855 ഡോളറിനും 1920 ഡോളറിനും ഇടയിലാവും നടക്കുകയെന്നാണ് ഈ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധരുടെ വിലയിരുത്തൽ.