Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര സെസിന്റെ വിഹിതം കേരളത്തിന് ലഭിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിലായിരുന്നു ഇക്കാര്യം തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി തന്നെ കേരളത്തിന്‌റെ ഖജനാവിലേക്ക് വാഗ്ദാനം ചെയ്ത 915 കോടി എത്തി. ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിലേക്ക് ഈ വര്‍ഷം സമാഹരിച്ച തുകയില്‍ കേരളത്തിന്റെ വിഹിതമാണ് 915 കോടി . സംസ്ഥാനാന്തര വ്യാപാര ഇടപാടിലൂടെ (ഐജിഎസ്ടി) കേരളത്തിനു ലഭിക്കേണ്ട 832 കോടി അടുത്തയാഴ്ച കിട്ടാനാണ് സാധ്യത.
എന്നാല്‍, ഏപ്രില്‍ മുതല്‍ ജൂലൈ വരെ 7077 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ടത്. ഇതു ലഭിക്കാത്തത് കാരണം കടുത്ത പ്രതിസന്ധിയിലാണ് സര്‍ക്കാര്‍. ഈ മാസം 12നു ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന കേരളത്തിന്‌റെ പ്രതീക്ഷ.
23.67°C








