Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വള്ളസദ്യ നടത്തിപ്പ് സാധ്യമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എൻ. വാസുവാണ് ഇക്കാര്യമറിയിച്ചത്.
ബോർഡ് തീരുമാനം ആറന്മുള പള്ളിയോട സേവാ സംഘത്തെ അറിയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നാലമ്പലത്തിന്‍റെ പുറത്തു നിന്ന് ഭക്തർക്ക് ദർശനം നടത്താമെന്നും എൻ. വാസു വ്യക്തമാക്കി.
അഭീഷ്ടസിദ്ധിക്കായി ഭക്തർ ആറന്മുളയപ്പനായ പാർഥസാരഥിക്ക് നൽകുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങൾക്കാണ് വള്ള സദ്യയൊരുക്കുന്നത്. വഴിപാടുകാർ ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ പറയിട്ടശേഷം ദക്ഷിണവെച്ച് ശ്രീകോവിലിൽനിന്ന് പൂമാല ജപിച്ചുവാങ്ങും. ഇതുമായി ക്ഷേത്രത്തിന് മുന്നിലുള്ള കടവിലെത്തി പള്ളിയോടം തുഴഞ്ഞുവരുന്ന തുഴക്കാരെ സ്വീകരിച്ചാനയിച്ച് സദ്യാലയത്തിലേക്ക് കൊണ്ടുവരും.
23.71°C








