Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത വിവരം മറച്ചു വെച്ചാൽ കൊലപാതകകുറ്റത്തിന് കേസെടുക്കുമെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍.ഡല്‍ഹിയിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തികള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ച് വെച്ചതായി കണ്ടെത്തിയാല്‍ കൊലപാതകകുറ്റം അല്ലെങ്കില്‍ കൊലപാതക ശ്രമം പ്രകാരം കേസെടുക്കുമെന്ന് രാജ്‌നന്ദ്ഗാവ് കളക്ടര്‍ ജെപി മൗര്യ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് തബ്ലീഗ് ജമാഅത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു. പൂജ, ദര്‍ശനം, തുടങ്ങിയ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് എല്ലാ മതത്തില്‍പ്പെട്ട ആളുകള്‍ക്കും നിയന്ത്രണമുണ്ടെന്നും പുരോഹിതര്‍ക്ക് മാത്രമെ ദൈനംദിന ആചാരങ്ങള്‍ നടത്താന്‍ അനുവാദമുള്ളുവെന്നും കളക്ടര്‍ അറിയിച്ചു. ഈ ഉത്തരവ് എല്ലാ മതക്കാരും നിര്‍ബന്ധമായി പാലിക്കണമെന്നും മൗര്യ വ്യക്തമാക്കി.
തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണവുമായി കളക്ടര്‍ രംഗത്തെത്തിയത്. രാജ്യത്തുടനീളം നൂറ് കണക്കിന് കൊറോണ കേസുകളാണ് സമ്മേത്തില്‍ പങ്കെടുത്തവരില്‍ സ്ഥിരീകരിക്കുന്നത്. അതേസമയം പലയിടങ്ങളിലും മത സമ്മേളനത്തിന് ശേഷം മടങ്ങിയെത്തിയവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിക്കുന്നതായി റി്‌പ്പോര്‍ട്ട് ഉണ്ട്. കൂടാതെ ഇവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
ഇത് സംബന്ധിച്ച് തബ്ലീഗ് ജമാഅത്തിലെ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു. പൂജ, ദര്‍ശനം, തുടങ്ങിയ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് എല്ലാ മതത്തില്‍പ്പെട്ട ആളുകള്‍ക്കും നിയന്ത്രണമുണ്ടെന്നും പുരോഹിതര്‍ക്ക് മാത്രമെ ദൈനംദിന ആചാരങ്ങള്‍ നടത്താന്‍ അനുവാദമുള്ളുവെന്നും കളക്ടര്‍ അറിയിച്ചു. ഈ ഉത്തരവ് എല്ലാ മതക്കാരും നിര്‍ബന്ധമായി പാലിക്കണമെന്നും മൗര്യ വ്യക്തമാക്കി.
തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കര്‍ശന നിയന്ത്രണവുമായി കളക്ടര്‍ രംഗത്തെത്തിയത്. രാജ്യത്തുടനീളം നൂറ് കണക്കിന് കൊറോണ കേസുകളാണ് സമ്മേത്തില്‍ പങ്കെടുത്തവരില്‍ സ്ഥിരീകരിക്കുന്നത്. അതേസമയം പലയിടങ്ങളിലും മത സമ്മേളനത്തിന് ശേഷം മടങ്ങിയെത്തിയവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയമാകാന്‍ വിസമ്മതിക്കുന്നതായി റി്‌പ്പോര്‍ട്ട് ഉണ്ട്. കൂടാതെ ഇവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
22.81°C








