Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. തിരുവാഭരണങ്ങൾ ഭഗവാന് ചാർത്തി ദീപാരാധന തീരുമ്പോൾ ഭക്തരുടെ കണ്ണുകളെല്ലാം പൊന്നമ്പലമേട്ടിൽ. ഇരുൾവീഴും മുമ്പ് 6.45ന് ജ്യോതി തെളിഞ്ഞപ്പോൾ ശരണം വിളികൾ മുഴങ്ങി .സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു.ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു.കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദർശനം. 5000 പേർക്കാണ് സന്നിധാനത്ത് ജ്യോതി ദർശിക്കാനുള്ള അവസരമുണ്ടായിരുന്നത്.
23.71°C








