Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജ്യോതിരാദിത്യ സിന്ധ്യയുടെ മറുകണ്ടം ചാടലിലൂടെ ആരംഭിച്ച മധ്യപ്രദേശ് രാഷ്ട്രീയത്തിലെ നാടകീയ മുഹൂർത്തങ്ങൾ ക്ലൈമാക്സിലേക്ക്. മുതിർന്ന ബി ജെ പി നേതാവായ ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി. കമൽ നാഥ് സർക്കാരിനെ നിലംപരിശാക്കികൊണ്ടാണ് ബിജെപി സർക്കാർ ഭരണം പിടിച്ചടക്കിയത്. വിശ്വാസവോട്ടെടുപ്പ് വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ട ഘട്ടത്തിൽ കമൽ നാഥ് സ്വമേധയാ രാജിവെച്ചൊഴിയുകയായിരുന്നു. ഇത് നാലാം തവണയാണ് ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കൊണ്ഗ്രെസ്സ് സഭയിൽ നിന്നും 22 വിമത എം എൽ എമാർ മറുകണ്ടം ചാടിയതോടെയാണ് മുൻ സർക്കാരിന്റെ നിലനിൽപ്പ് പരുങ്ങലിലായത്. 18 വർഷത്തെ കോൺഗ്രസ് രാഷ്രീയ പ്രവർത്തനം അവസാനിപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ എത്തുന്നത്.
23.4°C








