Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന ഏട്ടപ്പൻ മഹേഷിനെ പിടിക്കണമെന്നാവശ്യപ്പെട്ട് കെ. എസ്.യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ കെ. എസ്.യു പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. മഹേഷിനെ പിടിക്കാത്തത് പൊലീസും സി.പി.എം നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണെന്ന് കെ. എസ്.യു പ്രവർത്തകർ
ആരോപിച്ചു. എന്നാൽ മഹേഷ് ഒളിവിലാണെന്നാണ് പൊലീസിന്റെ വാദം. മഹേഷിന്റെ നിർദ്ദേശപ്രകാരമാണ് എസ്. എഫ്. ഐ പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വച്ച് കെ. എസ്. യു സംസ്ഥാനപ്രസിഡന്റ് അഭിജിത്തിനെ മർദ്ദിച്ചതെന്ന് കെ. എസ്. യു നേതാക്കൾ കുറ്റപ്പെടുത്തി.
24.57°C








