Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് കുംഭകോണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതായിരുന്നു എന്നതാണ് മാര്‍ക്ക് ദാനം പിന്‍വലിച്ച സിന്‍ഡിക്കേറ്റിന്റെ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കട്ടമുതല്‍ തിരിച്ച് കൊടുത്താല്‍ അത് കളവല്ലാതാകില്ലന്ന് മനസിലാക്കണം.വളഞ്ഞ വഴി സ്വീകരിക്കാതെ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷകള്‍ എഴുതാനുള്ള വ്യവസ്ഥാപിതമായ മാര്‍ഗങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ പറഞ്ഞത്. ഈ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എന്ന് സിൻഡിക്കേറ്റിന്റെ ഈ തീരുമാനത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തില്‍ മന്ത്രിയുടെ അനധികൃതമായ ഇടപടെലുകള്‍ നിരന്തരമായി വര്‍ധിക്കുകയാണ്. അത് കൊണ്ടാണ് ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവയ്കണമെന്നും ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നത്.മാര്‍ക്ക് കുംഭകോണം പോലുള്ള ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാനും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും കഴിയുന്നത് പ്രതിപക്ഷത്തിന്റെ വിജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ശക്തിയായി അപലപിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. സി. പി .എമ്മിന്റെ അറിയപ്പെടുന്ന നേതാക്കള്‍ ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് അറിവായിട്ടുണ്ട്. അടയന്തിരമായി പ്രതികളെ കണ്ടെത്താനും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
25.9°C








