Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൂറ് ദിവസം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാറിൻറെ വീഴ്‌ചകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊവിഡ് പ്രതിരോധത്തിലെ സർക്കാരിൻറെ പരാജയമാണ് നിലവിലെ സാഹചര്യത്തിൽ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആലസ്യത്തിലാണ് സർക്കാർ ഇപ്പോഴുമുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.ഐസിയു, വെൻറിലേറ്ററുകൾ കിട്ടാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് നൂറ് ശതമാനം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഒരു തയ്യാറെടുപ്പും തുടങ്ങിയിട്ടില്ല. കൊവിഡ് നിയന്ത്രണം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.നിസാര കാര്യങ്ങൾക്ക് പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ല. സർക്കാർ സമ്പർക്ക പട്ടിക തയ്യാറാക്കണം, വാക്‌സിൻ വിതരണം പൂർത്തിയാക്കണം, ഫാമിലി ക്ലസ്റ്റർ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.തദ്ദേശ സ്ഥാപനങ്ങൾ സി.എഫ്.എൽ.ടി.സികൾ തുടങ്ങിയിട്ട് ഇതുവരെ പണം നൽകിയിട്ടില്ല. വാക്‌സിൻ വിതരണവും പ്രളയ ദുരിതാശ്വാസവും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. വാക്‌സിൻ എടുത്തവർ മരണപ്പെട്ട വിഷയം സർക്കാർ പഠിച്ച് വിശദീകരിക്കണം. ജനങ്ങൾക്കിടയിൽ ഭീതി പരക്കാതിരിക്കാനാണ് ഈ വിഷയം ഉന്നയിക്കാത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.മുട്ടിൽ മരംമുറിക്കേസിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
22.56°C








