Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചൈനീസ് നിക്ഷേപം ഏറ്റവും കൂടുതലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് വായ്പകളാണ് ഈ വര്‍ഷമാദ്യം എടുത്തതെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് പവന്‍ ഖേര.
ഒരു ഭാഗത്ത് ചൈനീസ് ഉത്പ്പന്നങ്ങളെ ഉപേക്ഷിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും മറുഭാഗത്ത് ചൈനീസ് നിക്ഷേപ സ്ഥാപനത്തില്‍ നിന്ന് വായ്പകളെടുക്കുകയും ചെയ്യുന്ന രീതിയാണ് മോദിയുടെതെന്നാണ് വിമര്‍ശനം.
രാജ്യത്തിനു മുന്നില്‍ വസ്തുതകള്‍ മറയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളോട് കള്ളം പറയുകയായിരുന്നു അദ്ദേഹം. എന്നിട്ട് ചൈനീസ് നിക്ഷേപകര്‍ കൂടുതലുള്ള എ.ഐ.ഐ.ബിയില്‍ നിന്ന് രണ്ട് വായ്പകളാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാരെടുത്തത്-ഖേര പറഞ്ഞു.
എ.ഐ.ഐ.ബിയില്‍ നിന്ന് മെയ് ആദ്യവാരം 500 യുഎസ് ഡോളര്‍ വായ്പയായി എടുത്തുവെന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
പിന്നീട് ജൂണ്‍ ആദ്യവാരം രണ്ടാമതും വായ്പ എടുത്തതായും സര്‍ക്കാര്‍ പറഞ്ഞു. മെയ് ആദ്യ വാരമാണ് ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. പിന്നീട് ജൂണ്‍ 19 ആയപ്പോഴെക്കും ഇന്ത്യയുടെ 20 ജവാന്‍മാരാണ് രക്തസാക്ഷികളായത്.
അതേ ദിവസം തന്നെയാണ് നമ്മുടെ അതിര്‍ത്തി സുരക്ഷിതമാണെന്നും ഒരു തരത്തിലുള്ള അധിനിവേശവും നടന്നിട്ടില്ലെന്ന് മോദി കള്ളം പറഞ്ഞത്- ഖേര ചൂണ്ടിക്കാട്ടി.
അതേസമയം ഒരുഭാഗത്ത് ചൈനയുമായുള്ള എല്ലാ സാമ്പത്തിക ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മോദിസര്‍ക്കാര്‍ പ്രസംഗിക്കുന്നുവെന്നും മറുഭാഗത്ത് ചൈനീസ് ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി വായ്പകളെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഖേര ചൂണ്ടിക്കാട്ടി.
ചൈനയുമായി ഇനിയും വ്യാപാര- സാമ്പത്തിക ബന്ധങ്ങള്‍ തുടരാനാകില്ലെന്ന് വിദേശകാര്യമന്ത്രി തുടരെ പറഞ്ഞിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി ചൈനയുമായി സൗഹൃദബന്ധം ഇപ്പോഴും പുലര്‍ത്തുന്നതെന്നും ഖേര ചോദിക്കുന്നു.
22.81°C








