Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്‌നാട്ടിലെ എംഎൽഎ ജെ. അൻപഴകൻ കോവിഡ് രോഗം മൂലം മരിച്ചു. ഇദ്ദേഹം ചെപ്പോക്ക് നിയോജകമണ്ഡലത്തിലെ എം എൽ എ ആയിരുന്നു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ അൻപഴകന് ഈ മാസം രണ്ടാം തീയതിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വൃക്ക സംബന്ധമായ അസുഖബാധിതനായ ഇദ്ദേഹത്തിന് കുറച്ച് ദിവസങ്ങളായി ഓക്സിജൻ തെറാപ്പിയും ചെയ്തുവന്നിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം കൂടിയാണെന്നത് അണികളെ കൂടുതൽ വേദനയിലാഴ്ത്തുന്നുണ്ട്. 62 വയസായിരുന്നു. ഡിഎംകെയിലെ പ്രധാന നേതാക്കളില്‍ ഒരാളായ അൻപഴകൻ ഒരു ജനസമ്മതനായ നേതാവായാണ് അറിയപ്പെട്ടിരുന്നത്. ഈ ലോക്ക് ഡൌൺ കാലത്ത് പോലും രക്ഷാപ്രവർത്തങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഇദ്ദേഹം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് പൊതുരംഗത്തിൽ നിന്നും മാറിനിന്നത്. രാജ്യത്ത് രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എയാണ് അന്‍പഴകന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് നിഗമനം.