Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംവിധായകന്‍ ബാലചന്ദ്രനെ പ്രതിരോധത്തിലാക്കി ഓഡിയോ ക്ലിപ്പ് പുറത്ത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍, സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ആണ് പുറത്തായിരിക്കുന്നത്. വാട്‌സാപ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന് 18 ലക്ഷം രൂപയുടെ കടമുണ്ട്. രണ്ടു സുഹൃത്തുക്കളില്‍നിന്നായി വാങ്ങിയതാണ് ഈ തുക. ഇതു തിരിച്ചുചോദിച്ച് സുഹൃത്തുക്കള്‍ നിരന്തരം വിളിക്കുന്നുവെന്നും ദിലീപ് വിഡിയോ കോളില്‍ അവരോട് സംസാരിക്കണമെന്നുമാണ് ഓഡിയോയില്‍ പറയുന്നത്. ”ദിലീപ് സംസാരിച്ചാല്‍ തുക മടക്കി നല്‍കുന്നതിനു അവധി നല്‍കുമെന്നും, സിനിമ നടക്കില്ലെങ്കിലും നാലു മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും” ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. സിനിമ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ ശേഷമുള്ള ഓഡിയോ ആണ് ഇതെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14നാണ് ഓഡിയോ അയച്ചതെന്നാണ് ഇപ്പോൾ പുറത്തതു വരുന്ന വിവരങ്ങൾ.
23.82°C








