Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാറാട് കൂട്ടക്കൊലക്കേസിൽ ഒളിവിൽ പോയിരുന്ന 2 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മാറാട് പ്രത്യേക അഡീഷനൽ കോടതി. കേസിലെ 95ാം പ്രതി കടലുണ്ടി നഗരം ആനങ്ങാടി കുട്ടിച്ചന്റെ പുരയിൽ കോയമോൻ എന്ന ഹൈദ്രോസ്കുട്ടി (50), 148ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ (41) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.
സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്ഫോടകവസ്തു നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം കോയമോനും കൊലപാതകം, അന്യായമായി സംഘം ചേരൽ, മാരകായുധവുമായി കലാപം, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. 2003 മേയ് 2നാണ് കേസിനാസ്പദമായ മാറാട് കൂട്ടക്കൊല നടന്നത്. അരയസമാജത്തിലെ 8 പേരും അക്രമി സംഘത്തിലെ ഒരാളുമാണ് മരിച്ചത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. കോയ മോനും നിസാമുദ്ദീനും 2010, 2011 വർഷങ്ങളിലാണ് പിടിയിലായത്. സ്പെഷൽ അഡീഷനൽ സെഷൻസ് ജഡ്ജി കെ.എസ്.അംബികയാണ് ശിക്ഷ വിധിച്ചത്.
28.73°C








