Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
2018 ൽ കേരളത്തിലുണ്ടായ പ്രളയം തടയുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ചപറ്റിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. പ്രളയം മുൻകൂട്ടി കണ്ട് മുന്നൊരുക്കങ്ങൾ നടത്തുന്നതിലും സംസ്ഥാനം പരാജയപ്പെട്ടതായി സി എ ജി ചൂണ്ടിക്കാട്ടുന്നുണ്ട്. ദേശീയ ജലനയത്തിന് അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വെള്ളപ്പൊക്ക സാധ്യത മേഖലകളെ കുറിച്ച് സൂക്ഷ്മ വിവരങ്ങളടങ്ങിയ ഫ്ലഡ്ഡ് ഹസാഡ് മാപ്പ് ഇപ്പോഴും ലഭ്യമായിട്ടില്ല. 32 മഴമാപിനികൾ വേണ്ടിയിരുന്ന പെരിയാർ നദി തടത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആറ് മഴമാപിനികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കാലാവസ്ഥ അപകടങ്ങളുടെ ബന്ധപ്പെട്ട മുന്നറിയിപ്പും പ്രധിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വവും നൽകാനുള്ള സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിനെ ഇപ്പോഴും പൂർണ്ണമായി ആശ്രയിക്കാനായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന പ്രളയവും മണ്ണിടിച്ചിലും ഉണ്ടായിരിക്കുമ്പോഴാണ് സർക്കാരിന്റെ വീഴ്ചയെ കുറിച്ച് സി എ ജി റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നത്.
സി എ ജി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇപ്രകാരമാണ്
ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം 2008 ജലനയം പുതുക്കിയില്ല. പ്രളയ നിയന്ത്രണത്തിനും, പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നു. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ നൽകന്നതിൽ പരാജയപ്പെട്ടു. ജല വിഭവ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയില്ല. സംസ്ഥാനതല അതോറിറ്റിയും രൂപീകരിച്ചില്ല. പ്രളയ സമതലം വേർതിരിക്കാനുള്ള നിയമനിർമാണം നടത്തിയില്ല.
2018-ലെ പ്രളയസമയത്തും ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫീസുകളിലെയും ആശയവിനിമയത്തിനുള്ള സൗകര്യങ്ങൾ കാര്യ ക്ഷമമായിരുന്നില്ല. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയറിന് റൂൾ കർവ് ഉണ്ടായിരുന്നില്ല.1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്നും സി എ ജി റിപ്പോർട്ടിൽ പറയുന്നു. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാൻ ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള ഡൈവേർഷൻ കനാൽ ഉറപ്പാക്കിയില്ല. കമ്മീഷൻ ചെയ്ത് 20 വർഷം കഴിയുമ്പോഴും പ്രദേശത്ത് ഗുരുതരമായ പ്രളയം ഉണ്ടായിട്ടും ജലസേചന, റെവന്യു, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ വകുപ്പുകളൊ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പ്രദേശങ്ങളിലെ ഹൈഡ്രോളജി നിലനിർത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും, വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. ഇത് 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായി. 2018 ലെ പ്രളയ ശേഷം 7124 നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും കഴിഞ്ഞ ഏപ്രിൽ മാസം വരെ 18 ശതമാനം നിർമ്മാണം മാത്രമാണ് പൂർത്തിയാക്കിയതെന്നും റിപ്പോർട്ട് വിമർശിക്കുന്നു.
റിസർവോയർ പ്രവർത്തന മാർഗ്ഗരേഖകളനുസരിച്ച് അഞ്ച് വർഷത്തിലൊരിക്കലെങ്കിലും റിസർവോയറുകളുടെ സംഭരണ ശേഷി സർവ്വെ നടത്തേണ്ടതുണ്ടെങ്കിലും കെ.എസ്.ഇ.ബി.എൽ റിസർവോയറുകളിലൊന്നിലും സംഭരണശേഷി സർവ്വേകളോ സെഡിമെന്റേഷൻ പഠനങ്ങളോ 2011 നും 2019 ഓഗസ്റ്റിനും ഇടയിൽ നടത്തിയിട്ടില്ല. എന്നാൽ 2020-ൽ ഏഴ് സെഡിമെന്റേഷൻ പഠനങ്ങൾ നടത്തി.
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസർവോയറുകളിലെ സിൽസ്റ്റേഷൻ പഠനങ്ങൾ വെളിപ്പെടുത്തിയത് ഗണ്യമായ തോതിലുള്ള ഏക്കൽ മണ്ണ് അരുവിക്ക റിസർവോയർ , മംഗലം റിസർവോയർ , പേപ്പാറ റിസർവോയർ അടിഞ്ഞിരുന്നു എന്നാണ്. ഏക്കൽ മണ്ണ് നീക്ക ചെയ്യാനുള്ള പ്രവർത്തനങ്ങൾ മംഗലം റിസർവോയറിൽ 2020 ഡിസംബറിൽ തുടങ്ങ മറ്റുള്ളവയിൽ ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പരിശോധന നടത്തിയ ഇടുക്കി ജില്ലയിലും എറണാകുളം ജില്ലയിലും ഉൾപ്പെടെ പെരിയാർ തടത്തിൽ മുഴുവൻ ഭൂവിനിയോഗ ഭൂആവരണ വിശകലനം ചെയ്തു. ഇതിൽ 1985 മുതൽ 2015 വരെ ഉള്ള കാലയളവിൽ നിർമ്മിതിയുടെ വിസ്തൃതി 450 ശതമാനം വർദ്ധിച്ചു. എന്നാൽ ജലാശയങ്ങൾ 17 ശതമാനം കുറഞ്ഞെന്നും സിഎജി കണ്ടെത്തി.
സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വമാണ് കേരളത്തിൽ പ്രളയ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് എന്ന് സി എ ജി റിപ്പോർട്ടിലെ വസ്തുതകൾ വെളിവാക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നാശത്തിനു അധ്യക്ഷത വഹിക്കുകയും ദുരിതാശ്വാസത്തിന്റെ പേരിൽ ഫണ്ട് അടിച്ചുമാറ്റുകയും ചെയ്യുന്നതാണോ ഒരു സർക്കാരിന്റെ ദൗത്യം ?
23.13°C








