Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയായി. ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്.വിജയൻ ആണ് സിബിഐ മുൻ ഉദ്യോഗസ്ഥർക്കെതിരെ ഹർജി നൽകിയത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് ഹർജി പരിഗണിച്ചത്.ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിക്കാനും കേസിൽ നിന്നും രക്ഷപെടാനും സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറി എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സിബിഐ മുൻ ഡിവൈ.എസ്.പി ഹരി വത്സൻ്റെ സഹോദരിക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയെന്ന് ആരോപിച്ച് ഇതുസംബന്ധിച്ച രേഖകളും വിജയൻ കോടതിയിൽ ഹാജരാക്കി.1994ൽ ചാരക്കേസ് സിബിഐക്ക് കൈമാറിയപ്പോൾ നമ്പി നാരായണനും മറ്റൊരു ഉദ്യോഗസ്ഥനായ ശശികുമാറിനുമെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് അഴിമതി നിരോധന നിയമപ്രകാരം മുൻ ഡിവൈ.എസ്.പി ഹരി വത്സൻ കേസ് എടുത്തിരുന്നു. എന്നാൽ ഈ കേസും സിബിഐ എഴുതി തള്ളി എന്ന് വിജയൻ കോടതിയിൽ
23.82°C








