Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർകാവ് സ്വദേശി അനിൽകുമാർ (54) ആണ് മരിച്ചത്. കൃത്യമായ പരിചരണം അനിൽ കുമാറിന് ലഭിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് പോസിറ്റീവായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. രോഗം ഭേദമായി വീട്ടിൽ എത്തിയപ്പോഴാണ് ശരീരം പുഴുവരിച്ച നിലയിൽ കണ്ടത്. ഡയപ്പർ മാറ്റാത്തതിനെ തുടർന്ന് ഉണ്ടായ മുറിവ് ഭേദമായിരുന്നില്ലെന്ന് മകൾ പറഞ്ഞു.രോഗിയെ പുഴുവരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് അനിൽകുമാർ മരിച്ചത്.