Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൊതുസമൂഹത്തിൽ ക്രൈസ്തവ സഭയെ ആകമാനം നാറ്റിച്ച പാല അതിരൂപത തുടക്കമിട്ട സന്താനോൽപ്പാദന പ്രമോഷൻ പദ്ധതിക്കെതിരെയും അതിന്റെ ഉപജ്ഞാതാവായ മാർ ജോസഫ് കല്ലറങ്ങാട്ടിനും കത്തോലിക്കാ വിശ്വാസികൾ തന്നെ തുടങ്ങിയ തെറിയഭിഷേകം തുടരുന്നതിനിടെ അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കാണിച്ച് രൂപത പത്രക്കുറിപ്പ് ഇറക്കി. അതിപ്രകാരമായിരുന്നു...
വ്യാജ പ്രചാരണങ്ങൾക്ക് എതിരേ നിയമ നടപടികൾ സ്വീകരിക്കാൻ എറണാകുളം അങ്കമാലി അതിരൂപത.
അതിരൂപതയ്ക്കും കർദിനാൾ ജോസഫ് പാറേക്കാട്ടിലിനും അതി രൂപതയിലെ വൈദികർക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ വർദ്ധിച്ചുവരുന്ന വ്യാജ പ്രചാരണങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരേ - അതിരൂപത ശക്തമായി പ്രതിഷേധിച്ചു. അപ കീർത്തിപരമായ കുറിപ്പുകൾ സാമൂഹ്യ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അതിരൂപത അറിയിച്ചു.
വർഗീയ ചിന്തയോടെ ക്രൈസ്തവ സ്ത്രീകളെ പെറ്റുകൂട്ടാനുള്ള യന്ത്രങ്ങളാക്കാനുളള ആഹ്വാനം നടത്തിയ കുപ്പായം തൊഴിലാളികളെ അരമനയിൽ കയറി കൈകാര്യം ചെയ്യണോ റോഡിലിട്ട് കൈകാര്യം ചെയ്യണമോയെന്ന് സഭാ വിശ്വാസികൾ തന്നെ ആശയക്കുഴപ്പിലായിരിക്കുന്ന സമയത്താണ് ഓലപ്പാമ്പുമായി സഭയുടെ പിആർഒ വരുന്നതെന്ന് പാലാ രൂപതയിലെ നട്ടെല്ലുള്ള വിശ്വാസികൾ ഐടുഐ ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ പെൺപിള്ളേരെ കാക്കകൊത്താൻ വരുന്നേ എന്നുപറഞ്ഞ് ഭയപ്പെടുത്തുകയും ലവ് ജിഹാദ് വരുന്നേ എന്നുപറഞ്ഞ് ഭീതിപ്പെടുത്തുകയും ചെയ്ത് വർഗീയ വിഷം കുത്തിവയ്ക്കുകയും ചെകിടി വേല ചെയ്യാൻ കൂലിയില്ലാ പട്ടാളമായി കുപ്പായമിടാൻ കുടുംബത്തിൽ പിറന്ന പിള്ളാരേയും കിട്ടാത്ത സാഹചര്യത്തിലാണ് സന്താനോൽപ്പാദന പദ്ധതിയുമായി രൂപത മേലാളന്മാർ പ്രമോഷൻ പദ്ധതിയുമായി രംഗ പ്രവേശം ചെയ്യുന്നത്.അത്യുൽപ്പാദന ശേഷിയുളള കത്തനാർമാരേയും നല്ലയിനം മടത്തിലമ്മച്ചിമാരേയും ഒന്നിപ്പിക്കാൻ കാനോൻ നിയമത്തിൽ വല്ല പഴുതുകളുമുണ്ടോയെന്ന് നോക്കുന്നതല്ലേ, നാട്ടുകാരെ പ്രസവിപ്പിക്കാൻ നടക്കുന്നതിലും നല്ലതെന്ന ചോദ്യമാണ് വിശ്വാസികളുടെ ഇടയിൽനിന്നുമുയരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അഭിപ്രായ സ്വാതന്ത്യത്തിനെതിരേയും സത്യം വിളിച്ചുപറയുന്നതിനെതിരേയും ശിക്ഷാ നിയമങ്ങൾ ഇല്ലാത്തതിനാൽ കൈയിലിരിക്കുന്ന ഉടുക്കിന്റെ ശബ്ദം കൊണ്ട് വെടിക്കെട്ടുകാരായ വിശ്വാസികളുടെ അടുത്തേക്ക് ഇറങ്ങാതിരുന്നാൽ അൽപ കാലം കൂടി ആത്മീയ വ്യാപാരം സാധിക്കുമെന്നും രൂപതാ വിശ്വാസികൾ അഭിപ്രായപ്പെടുന്നു. ഗോവിന്ദച്ചാമിയെകാളും വിശ്വാസികൾ ഭയപ്പെടുന്ന റോബിൻ വടക്കുംചേരിയേയും ഫ്രാങ്കോ യേയും സിസ്റ്റർ അഭയയെ കിണറ്റിലിട്ട് കൊന്ന കോട്ടൂരാൻമാരേയും ഭയപ്പെട്ട് വിശ്വാസിനികൾ സിറിയയിലേക്ക് പലായനം ചെയ്യുമ്പോൾ ലവൻമാരെ വന്ധ്യംകരിക്കാതെ സന്താനോൽപ്പാദന പദ്ധതിയുമായി വിശ്വാസികളെ പ്രസവിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്ന , പ്രോത്സാഹിപ്പിക്കുന്ന കൂദാശ തൊഴിലാളികൾക്കെതിരെ ആര് കേസ് കൊടുക്കും ...അത് ഏത് കോടതി സ്വീകരിക്കും....
23.82°C








