Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോതമംഗലത്ത് അരുംകൊല. വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ 24 വയസ്സുകാരിയായ മാനസയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഖിനാണ് മാനസയെ വെടിയുതിർത്തത്. രാഖിനും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഈ യുവാവും സ്വയം വെടിവെച്ച് മരിച്ചു.
കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് മാനസയുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് മാനസയെ വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
പൂർവ വൈരാഗ്യമാണ് മരണകാരണം എന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല മാനസയുടെ ഫോൺ പോലീസ് പരിശോധിക്കുന്നുണ്ട്.കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ ദുരൂഹതയും കാരണവും പോലീസ് ഊർജിതമായി അന്വേഷിക്കുകയാണ്. ഇപ്പോൾ മൃതദേഹം കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
23.82°C








