Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിയമസഭാ കയ്യാങ്കളി കേസ് വിധി പറയാൻ മാറ്റി സുപ്രീംകോടതി. കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. സുപ്രധാന വിഷയം ആയതുകൊണ്ടാണ് വിശദമായ വാദം കേട്ടതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
വാദത്തിനിടെ കടുത്ത ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്നതിൽ തർക്കമില്ല. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നാൽ അതിന്റെ പേരിൽ കോടതി സാമാഗ്രഹികൾ നശിപ്പിക്കാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭ. അത് എംഎൽഎമാർ നശിപ്പിക്കാൻ ശ്രമിക്കുന്നതിൽ എന്ത് പൊതുതാൽപ്പര്യമാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാൽ രാഷ്ട്രീയ പ്രതിഷേധങ്ങൾ സ്വഭാവികമാണെന്നായിരുന്നു സർക്കാർ വാദം. പ്രോസിക്യൂഷൻ നടപടി തുടരാനാകില്ലെന്നും സർക്കാർ പറഞ്ഞു.
28.73°C








