Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുട്ടിൽ മരംമുറിക്കൽ കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നുമാണ് സർക്കാർ ആവശ്യം . വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചതെന്നും വിവരങ്ങള്‍ റവന്യു ഉദ്യോഗസ്ഥരെയും കല്‍പ്പറ്റ കോടതിയെയും അറിയിച്ചിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ പ്രതികളുടെ വാദം. ഈ സാഹചര്യത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദിക്കുന്നത്.തങ്ങൾക്കെതിരെ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നുവെന്നും പ്രതികൾ പറയുന്നു. തങ്ങളുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികൾ അപേക്ഷിച്ചു.
28.73°C








