Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വ്യാജ വാറ്റിനിടെ കൊലപാതകം ഉൾപ്പടെ നിരവധി കൊലപാതക കേസിൽ പ്രതിയായ ആളെയും സഹായിയായ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനതപുരം റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനെത്തുടർന്ന് 75 ലിറ്റർ വാഷും പതിനായിരത്തോളം രൂപ വില വരുന്ന വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തി നശിപ്പിച്ചു. ആനപ്പാറ സ്വദേശിയായ വിശാഖിനെയും സഹായിയായ കീഴാറ്റൂർ സ്വദേശി സിനിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ലോക്ക് ടൗണിന്റെ ഭാഗമായി ബാറുകളും ബീവറേജസും അടച്ച സമയം മുതൽ ഇരുവരും വ്യാജ ചാരായം നിർമ്മിച്ച് വരികയായിരുന്നു. സുരേഷ് കുമാർ, ജയൻ, അശ്വതി, മഞ്ജു, ശ്യാമളാദേവി എന്നീ പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.