Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി നെടുങ്കണ്ടത്തെ ടാക്സി ഡ്രൈവർ ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ ഇരുപത്തേഴ് വർഷങ്ങള്‍ക്ക് ശേഷം വിധി. തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി രണ്ടാം പ്രതി ശെൽവരാജിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. വിസ്താരത്തിനു മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 25 വർഷത്തിന്‌ ശേഷമാണ് പിടികൂടാനായത്.

1992 ജൂലായ് എട്ടിനായിരുന്നു കൊലപാതകം നടന്നത്. ആശുപത്രിയിൽനിന്ന്‌ രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് ബെഞ്ചമിനെ പ്രതികൾ വിളിച്ചുവരുത്തിയത്. യാത്രാമധ്യേ പുളിയന്മലയ്ക്ക‌് സമീപം കഴുത്തിൽ പ്ലാസ്റ്റിക് കയർ കരുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സന്യാസിയോടയ്ക്ക‌് സമീപം ഏലക്കാട്ടിൽ ഉപേക്ഷിച്ച‌് പ്രതികള്‍ കാറുമായി കടന്നു.
സംഭവത്തില്‍ രണ്ട‌് സ്ത്രീകളടക്കം ഏഴുപേരെ പോലീസ് അന്ന് അറസ്റ്റ‌് ചെയ്യുകയും, ഒന്നും മൂന്നും ആറും ഏഴും പ്രതികളെ കോടതി മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ശിക്ഷാ കാലാവധി അവസാനിച്ചു.
എന്നാല്‍ വിസ്താരത്തിന് മുൻപ് ജാമ്യത്തിലിറങ്ങി മുങ്ങിയ ശെൽവരാജിനെ 25 വർഷത്തിനുശേഷം ഗൂഡല്ലൂരിൽ പിടികൂടി. തുടർന്നാണ് കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന സംഭവത്തില്‍ കോടതി വിധി പറഞ്ഞത്
ഗൂഡല്ലൂരിൽനിന്ന്‌ പിടിയിലായശേഷം ശെൽവരാജ് മൂന്നുതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി നിരസിച്ചു. 41 സാക്ഷികളുണ്ടായിരുന്ന കേസില്‍ പലരും മരിച്ചു പോയതിനാല്‍ 15 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

Readers Comment

Add a Comment