Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഭയ കേസിൽ നിർണായക മൊഴി. അഭയയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകക്ഷതമാണെന്ന് ഫോറൻസിക് വിദഗ്ധൻ വി കന്തസ്വാമിയാണ് മൊഴി നൽകിയിരിക്കുന്നത്. ആത്മഹത്യയുടെ ഒരു ലക്ഷണവുമില്ലെന്നും കന്തസ്വാമി മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലെ വിചാരണയിലാണ് കന്തസ്വാമി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റ്‌റിലെ കിണറ്റിൽ സിസറ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 1993 മാർച്ച് 29 ന് സിബിഐ ഏറ്റെടുത്തു. പത്ത് വർഷം മുൻപ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും നിയമക്കുരുക്കുകൾ കാരണം വിചാരണ പലതവണ മാറ്റിവച്ചു.

ഒന്നാം പ്രതി തോമസ് കോട്ടൂരിന്റെയും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിയുടെയും വിടുതൽ ഹർജികൾ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിചാരണ വേഗത്തിൽ ആരംഭിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. രണ്ടു ഘട്ടമായി നടന്ന അന്വേഷണത്തിൽ 177 സാക്ഷികളാണുള്ളത്. കേസിന്റെ വിചാരണ സമയത്ത് പല സാക്ഷികളും കൂറുമാറിയിരുന്നു.

Readers Comment

Add a Comment