Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ (40) ആണ് മരിച്ചത്. ഇയാൾ മര പണിക്കാരനാണ്. ബുധനാഴ്‌ച പുലർച്ചെ വീടിന് സമീപത്തുള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്.ആഴത്തിൽ ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് കൊലപാതക സാധ്യതയിലേക്കും വിരൽചൂണ്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശാന്തകുമാറിൻറെ സുഹൃത്തായ അനിലിനെ മാരായമുട്ടം പൊലീസ് ചോദ്യം ചെയ്തു വരുന്നു.മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിയും, മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പൊലീസ് പറയുന്നു.ശ്രീകുമാറിൻറേതെന്ന് കരുതുന്ന ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാന്തകുമാർ വീടുപണിക്കായി കരുതിയിരുന്ന ഒരു ലക്ഷത്തിലധികം രൂപ ശ്രീകുമാറിനും, അനിലിനും വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാൾമുതൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.രണ്ട് ദിവസം മുമ്പ് വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തിയതായി നാട്ടുകാർ പറയുന്നു. ഭാര്യയുമായി പിരിഞ്ഞ ശാന്തകുമാർ അമ്മയോടൊപ്പമാണ് താമസം. റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നു. ഡോഗ് സ്ക്വാഡും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
33.82°C








