Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:02 am
  • 18th April, 2024
  • Broken Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 0.65 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ഥിരമായി പീഡിപ്പിക്കാന്‍ പതിനാറുകാരിയെ 50 ലക്ഷം രൂപയ്ക്കു 'വാങ്ങിയ' ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരായ വിചാരണ ഗോവ കോടതിയില്‍ ഒക്ടോബര്‍ 17 ന് ആരംഭിക്കും. അറ്റനാസിയോ മോണ്‍സറാറ്റെ എന്ന ഗോവന്‍ എം.എല്‍.എ ആണ് പെണ്‍കുട്ടിയെ അരക്കോടി രൂപ നല്‍കി വാങ്ങിയത്. ഇന്നലെയാണ് മോണസറാറ്റെയ്ക്ക് എതിരായ കുറ്റങ്ങള്‍ നോര്‍ത്ത് ഗോവ ജില്ലാ കോടതി ശരിവച്ചത്. കേസില്‍ 2016 മേയ് അഞ്ചിന് അറസ്റ്റിലായ എം.എ.എ ഇപ്പോല്‍ ജാമ്യത്തിലാണ്.

അമ്പത്തിയഞ്ചുകാരനായ എം.എല്‍.എയ്ക്ക് പെണ്‍കുട്ടിയെ വിറ്റത് അമ്മ തന്നെയാണ്. പതിനാറുകാരിയ കണ്ട് ഇഷ്ടപ്പെട്ട എം.എല്‍.എ അവളെ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയത് വീട്ടില്‍ കൊണ്ടുപോയി തോന്നുമ്പോഴെല്ലാം പീഡിപ്പിക്കാനായിരുന്നത്രേ. ഇന്ത്യന്‍ ശിക്ഷാനിമയം അനുസരിച്ച് ബലാത്സംഗ കുറ്റത്തിനും, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചുമാണ് കേസ്.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ത്തന്നെ കേസ് കെട്ടിച്ചമച്ചതാണെന്നും, താന്‍ നിരപരാധിയാണെന്നും മോണ്‍സറാറ്റെ വാദിച്ചിരുന്നു. കേസിനു പിന്നില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ ആണെന്നാണ് എം.എല്‍.എയുടെ വാദം. ഗോവയില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതാണ് രാജ്യത്തെത്തന്നെ നാണംകെടുത്തുന്ന കേസ്.

Readers Comment

Add a Comment