Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ്; 79 പേർക്ക് രോഗമുക്തി .തൃശൂർ 26 ,കണ്ണൂർ 14 ,മലപ്പുറം 13 ,കോഴിക്കോട് 9 ,ആലപ്പുഴ 5 ,എറണാകുളം 5 ,ഇടുക്കി 5 ,കാസർഗോഡ് 4 ,തിരുവനന്തപുരം 4 ,പത്തനംതിട്ട 13 ,പാലക്കാട് 12 ,കൊല്ലം 11 ,കോട്ടയത്തും വയനാട്ടിലും ഇന്ന് രോഗികൾ ഇല്ല . 24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പൊസിറ്റീവ് ആണെന്ന് ഫലം വന്നു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേർ ചികിത്സയിൽ. 80,617 പേർ നിരീക്ഷണത്തിലാണ്; 2662 പേർ ആശുപത്രികളിലുണ്ട്. തിങ്കളാഴ്ച മാത്രം 282 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം 118 ആയി. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വൈകിട്ട് 5 മുതൽ ജൂലൈ 6ന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കും. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിടത്ത് വ്യാപകമായി പരിശോധനകൾ നടത്താൻ നിർദേശം നൽകി. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരെ പരിശോധിക്കും.
ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ഉദ്യോഗസ്ഥർ, ട്രാൻസ്പോർട് ഹബ്ബുകൾ എന്നിവിടങ്ങളിൽ ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിൽ നിന്നുള്ള മെഡിക്കൽ ടീമിനെ ഇവിടെ നിയോഗിക്കും. തീവ്രരോഗബാധ കണ്ടെത്തിയിടത്ത് കുറഞ്ഞത് 10,000 പരിശോധനകൾ നടത്തും.
കൃത്യമായ ക്ലസ്റ്റർ മാനേജ്മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോൺടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയിൽ നിയന്ത്രിക്കും. വീടുകൾ സന്ദർശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും.
അതിനു ശേഷം കോൺടാക്റ്റ് ട്രേസിങ് നടത്തും. കണ്ടെയ്ൻമെന്റ് സോണുകളിൽ കേസുകളുടെ എണ്ണം കൂടുകയാണെങ്കിൽ അതിനെ നേരിടാനുള്ള പദ്ധതിയും തയാറാക്കി. അത്തരം സാഹചര്യത്തിൽ രോഗികളെ ആശുപത്രികളിൽ കൊണ്ടുവരുന്നതുതൊട്ട് അവിടെ സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതിയാണ്.