Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. ജൂലായ് 15 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കാര്‍ഗോ സര്‍വീസുകള്‍ക്കും ഏവിയേഷന്‍ റെഗുലേറ്റര്‍ നേരത്തെ അനുമതി നല്‍കിയ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് അവസാനത്തിലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. വിദേശത്ത് കുടുങ്ങിയ ഇന്ത്യയ്ക്കാരെ വന്ദേഭാരത് മിഷന്റെ ഭാഗമായാണ് നാട്ടിലെത്തിച്ചിരുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മറ്റുരാജ്യങ്ങളുമായി സംസാരിച്ചതിന് ശേഷമായിരിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെ രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടാന്‍ വ്യോമയാനമന്ത്രാലയം തീരുമാനിച്ചത്.