Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവയ്ക്ക് എതിരായ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ ഇല്ല. കേസില്‍ ഹിമാചല്‍ പ്രദേശ് പൊലീസിന് അന്വേഷണം തുടരാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജൂലൈ ആറിന് പരിഗണിക്കുന്നത് വരെ ദുവയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും, ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലായിരുന്നു ദുവയ്ക്ക് എതിരെ ഹിമാചല്‍ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെ ഉള്ള ബി ജെ പി നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് എതിരെയായിരുന്നു ദുവ പരിപാടിയില്‍ പരാമര്‍ശിച്ചത്.
തനിക്കെതിരായ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിനോദ് ദുവ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അടിയന്തിരമായി അറസ്റ്റ് തടയണം എന്ന ദുവയുടെ ആവശ്യം പരിഗണിച്ചാണ് അവധി ദിവസമായ ഇന്ന് ജസ്റ്റിസ് മാരായ യു.യു ലളിത്, എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് സിറ്റിംഗ് നടത്തി ഹര്‍ജി പരിഗണിച്ചത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ദുവയ്ക്ക് കോടതി നിര്‍ദേശം നല്‍കി.