Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം സംബന്ധിച്ച് എത്ര തര്‍ക്കിച്ചാലും സംസ്ഥാന രാഷ്ട്രീയത്തില്‍ മതത്തിനാണ് പ്രഥമപരിഗണന. തിരഞ്ഞെടുപ്പുകളിലാകട്ടെ, സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങും ഈ പരിഗണന. മന്ത്രിസഭാ രൂപീകരണ വേളയില്‍ മതം നോക്കിയാകും പ്രധാന പങ്കുവെയ്പ്പ്. ഹിന്ദു, ക്രൈസ്തവ, മുസ്ളിം പരിഗണനകള്‍ മാത്രമല്ല, ജാതി അടിസ്ഥാനത്തിലും പങ്കുവയ്പ്പ് കൃത്യമാകണം. അല്ലെങ്കില്‍ വോട്ടുബാങ്ക് ഇളകും.
കൗതുകം ഇതൊന്നുമല്ല. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ത്തന്നെ അടി കിട്ടിയത് ഓര്‍ത്തഡോക്സ് സഭയ്ക്കാണ്. അത് ഒരു തോല്‍വിയുടെ പേരിലല്ല, ജയത്തിന്റെ പേരിലാണെന്നു മാത്രം. ആറന്മുള മണ്ഡലത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന വീണാ ജോര്‍ജ്ജിനെതിരെ തുടക്കം മുതല്‍ ഓർത്തഡോക്സ് സഭയുടെ മാധ്യമവിഭാഗം മേധാവിയുടെ നേതൃത്വത്തിൽ കളിച്ചത് തറവേലകളായിരുന്നു. ഫലം വന്നപ്പോള്‍ വീണയ്ക്ക് ഗംഭീരജയം. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ബിജു മാത്യുവിനെ വീണയ്ക്കെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി ഓര്‍ത്തഡോക്സ് സഭ ശരിക്കും വിയര്‍പ്പൊഴുക്കിയതാണ്. എല്ലാം വെറുതെയായി.
സഭയുടെ ലേബല്‍ ഇല്ലാതെ ജയിച്ചുകയറിയ വീണയ്ക്ക് മന്ത്രിസ്ഥാനം കിട്ടുമെന്നറിഞ്ഞപ്പോള്‍ സഭാനേതൃത്വത്തിന്റെ കരണത്ത് അടുത്ത അടി കിട്ടിയ മട്ടായി. മറ്റൊരുമെത്രാൻ വീണയെ മന്ത്രിയാക്കരുതെന്നു പറഞ്ഞു ചില പാർട്ടിവൃത്തങ്ങളെ സമീപിച്ചെങ്കിലും കണ്ടംവഴി ഓടിച്ചെന്നാണ് കേൾവി. ഇപ്പോഴിതാ, വീണാ ജോര്‍ജ്ജിന് ആരോഗ്യവകുപ്പാണെന്ന വാര്‍ത്തയും പുറത്തുവന്നു. കെ.കെ. ശൈലജയെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ എല്ലാവരുടെയും കൗതുകം അതായിരുന്നു- കൊവിഡ് വ്യാപനം മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടത്തില്‍ ആരോഗ്യവകുപ്പിന് നേതൃത്വം വഹിക്കുകയെന്ന വലിയ വെല്ലുവിളി സി.പി.എം വിശ്വാസപൂര്‍വം ഏല്പിക്കുന്നത് ആരെയായിരിക്കും? അത് വീണാ ജോര്‍ജ് ആണെന്നു വ്യക്തമായതോടെ ഊഹാപോഹങ്ങൾക്ക് വിരാമമായി.
മാദ്ധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ഊര്‍ജ്ജസ്വലതയും, എം.എല്‍.എ എന്ന നിലയില്‍ കഴിഞ്ഞ തവണ പ്രകടിപ്പിച്ച കാര്യശേഷിയും, ജനകീയപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ആര്‍ജ്ജിച്ച പിന്തുണയും കൈമുതലായുള്ള വീണാ ജോര്‍ജ്ജ് ആയിരിക്കും ഇടതു സര്‍ക്കാരിന്റെ രണ്ടാംവരവില്‍ ഏറ്റവും തിളക്കമേറിയ പ്രകടനം കാഴ്ചവയ്ക്കുകയെന്നാണ് പൊതു വിലയിരുത്തല്‍. ഇത്രയും കൂടിയായപ്പോള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് തല പൊക്കാന്‍ പറ്റാത്ത പരുവത്തിലായി.
ആറന്മുളയില് തിരഞ്ഞെടുപ്പു പ്രചാരണസമയത്ത് വീണാ ജോര്‍ജ്ജിനെതിരെ നേരിട്ട് കച്ചകെട്ടിയിറങ്ങിയ ഓര്‍ത്തഡോക്സ് സഭാ മാദ്ധ്യമ വിഭാഗം തലവന്‍ യൂലിയോസ് മെത്രാനെ തിരഞ്ഞെടുപ്പു ഫലം വന്ന നാള് മുതല്‍ കാണാനേയില്ല. എന്തെങ്കിലുമൊക്കെ വിടുവായത്തം വിളമ്പി യുട്യൂബ് ചര്‍ച്ചകളില്‍ എഴുന്നള്ളിയിരിക്കുമായിരുന്ന ഊളയോസ് തീര്‍ത്ഥാടനത്തിനു പോയോ എന്നാണ് വിശ്വാസികളുടെ ചോദ്യം. വീണാ ജോര്‍ജ്ജിന് ആരോഗ്യമന്ത്രിസഥാനം കിട്ടിയതോടെ ഇനി ഊള മണ്ടത്തരവുമായി അടുത്ത കാലത്തൊന്നും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. പാവം, നാണക്കേടുകൊണ്ടല്ലേ- ക്ഷമിച്ചുകളയാം.
2016 ലെ തിരഞ്ഞെടുപ്പില്‍ കാതോലിക്കാ ബാവ ഉള്‍പ്പെടെ, സഭയുടെ പുത്രിയെന്ന് വിശേഷിപ്പിക്കുകയും, വീണയുടെ വിജയത്തിനായി സഭാനേതൃത്വം രംഗത്തിറങ്ങുകയും ചെയ്തതാണ്. അതേ സഭയാണ് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ നേരെ കളംതിരിഞ്ഞത്. അപ്പോള്‍ വീണ അനഭിമതയായി. സഭാപ്രതിനിധികളില് ഒരാള്‍ പോലും വീണയ്ക്കായി പ്രവര്‍ത്തിച്ചില്ലെന്നു മാത്രമല്ല, ചില മാനേജിങ് കമ്മറ്റി അംഗങ്ങൾ പരാജയം ഉറപ്പാക്കാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയും ചെയ്തു. വീണയുടെ കാര്യശേഷി ബോദ്ധ്യമുള്ള ഇതര സഭകളും ഇതര മതസ്ഥരും സമുദായങ്ങളും പക്ഷേ തുണനിന്നു.
എന്തായാലും സഭയുടെ ലേബലില്ലാതെയാണ് വീണാ ജോര്‍ജ്ജ് മന്ത്രിപദവിയിലെത്തുന്നത്. ആ ലേബലിന്റെ ഭാരം ചുമക്കേണ്ടതില്ലെന്ന് വീണയ്ക്ക് ആശ്വസിക്കാം. സഭയുടെ മന്ത്രിയെന്ന അവകാശവാദത്തോടെ പള്ളിപിടിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു ഓര്‍ത്തഡോക്സ് സഭ മുന്നോട്ടുവരുമെന്ന് പിണറായി സര്‍ക്കാരിനും പേടി വേണ്ട. ഇതിലും വലിയ ആഘാതം ഓര്‍ത്തഡോക്സ് സഭയ്ക്ക് സംഭവിക്കാനില്ല. അതാകട്ടെ, ഊള ഇരന്നുവാങ്ങി സഭക്കുനൽകിയ പ്രഹരമായിരുന്നു. ഇനിയെങ്കിലും ഇത്തരം അലവലാതികളെ മൂക്കുകയറിടാൻ കെല്പുള്ള ഒരു നേതൃത്വം ഉണ്ടാകുമോ?
രാഷ്ട്രീയത്തില്‍ കയറിക്കളിച്ച് മൂടും കാലും പൊള്ളിയ അവസ്ഥിയിലായ ഓര്‍ത്തഡോക്സ് സഭാനേതൃത്വം ഇനിയെങ്കിലും പാഠം പഠിക്കുമോ എന്നാണ് വിശ്വാസികളുടെ ചോദ്യം. വീണാ ജോര്‍ജ്ജിനു വേണ്ടി പ്രവര്‍ത്തിക്കുകയും, വീണയുടെ ജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടിയിരുന്ന സഭാനേതൃത്വം ഇപ്പോള്‍ എന്തു പറയുന്നുവെന്ന് കേള്‍ക്കാന്‍ വിശ്വാസികള്‍ക്ക് താത്പര്യമുണ്ട്.
അല്ലയോ ഊളമെത്രാച്ച..... പാരവയ്പ്പിന്റെ ഫലം പരാജയമാകുന്നു എന്നൊരു ബൈബിള്‍ വാക്യമില്ലെങ്കിലും, ഈ രാഷ്ട്രീയവാക്യം സഭയുടെ ചുവരുകളില്‍ എഴുതിവച്ചാല്‍ നന്ന്.