Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ തേടി വിജിലൻസ് എൻഐഎ കോടതിയെ സമീപിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ കോഴ സംബന്ധിച്ചുള്ള അന്വേഷണത്തിൽ ശിവശങ്കറിന്റെ വാട്സ് ആപ്പ് ചാറ്റുകൾ ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് വിജിലൻസ് പറയുന്നത്.ലൈഫ് മിഷൻ ക്രമക്കേടിൽ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവർ എം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു.